Wednesday, February 9, 2011

അവിടത്തെ ഇവെനിംഗ് സ്ടുട്ടെന്റ്റ് അസോസിയേഷന്‍ എന്ന സ്വതന്ത്ര വിദ്യാഭ്യാസ സംഖടനയുടെ ബാനറില്‍ ഒരു രേസത്തിനു പ്രീഡിഗ്രീ രേപ്രേസന്റെടിവ് ആയി മത്സരിച്ചു. എങ്കിലും തോറ്റു.തോക്കുമെന്നരിഞ്ഞുകൊണ്ടുള്ള മത്സരമയതുകൊണ്ട് വലിയ സംകടമോന്നും തോന്നിയില്ല. രണ്ടാം  വര്ഷം എസ് എഫ് ഐ യുണിറ്റ് വൈസ് പ്രേസിടനടായി കോളേജ് ഇലെക്ഷനില്‍ മാഗസിന്‍ എടിടര്‍ ആയി മത്സരിച്ചു. വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ആ വര്ഷം കോളേജ് മാഗസിനില്‍ ഞാന്‍ എഴുതിയ ''ദരിദ്ര ജനത്തിന്‍റെ രക്തസാക്ഷികള്‍'' എന്ന ചെറുകഥ കോളേജില്‍ ഒരു ചര്‍ച്ചാ വിഷയമായിരുന്നു.
               കോളേജ് മാഗസിന്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചപ്പോള്‍ സെവന്‍ തൌസണ്ട് മാത്രമേ ഫണ്ടായി ഉണ്ടയിരുനുല്ലു.പക്ഷെ ഇറക്കിയ മഗസിനെക്കളും നല്ല മാഗസിന്‍ ഇറക്കാന്‍ ട്വേന്ടി ഫോര്‍ തൌസന്ദ് ഫണ്ട് വേണം.പരസ്യം പിടിക്കാന്‍ പോയി.ആദ്യമായി സ. കെ പ്രസാദുമായി പോയി ഗൌരിയമ്മയെ പരിചയപെട്ടു. എന്നെ അവര്‍ക്ക് ഇഷ്ടമായി. പക്ഷെ പരസ്യം പിടിക്കാന്‍ വീണ്ടും ചെന്നപ്പോള്‍ സുശീല ഗോപാലന്റെ അടുത്ത് പോയി പറ എന്നു പറഞ്ഞു ദേഷ്യപെട്ടു.വീണ്ടും എന്‍റെ വാടി തളര്‍ന്ന മുഖം കണ്ടപ്പോള്‍ സഹതാപം തോന്നി. എനിക്ക് അവര്‍ ഒരു കത്ത് തന്നു നവോദയ അപ്പച്ചന് കൊടുക്കാന്‍. അങ്ങനെ ഞാന്‍ ആദ്യമായി ഒരു സിനിമക്കാരനെ കണ്ടു. അദ്ദേഹം ഒരു പരസ്യം നല്‍കി സഹായിച്ചു.
                         പക്ഷെ ഇറക്കിയ മാഗസിനെക്കാള്‍ മികച്ചത് ഇറക്കാനയിരുന്നു ലക്‌ഷ്യം. ഏറെക്കുറെ അതിനോടൊപ്പം വരുന്ന ഒരു മാഗസിന്‍ ഇറക്കാനായി. പക്ഷെ അപ്പോഴേക്കും എന്‍റെ പഠിത്തം കുളമായി. വീട്ടില്‍ നിന്ന് മാസങ്ങളോളം അകനുള്ള ജീവിതം ഒരു പുതിയ അനുഭവമായിരുന്നു.

No comments: