Saturday, February 12, 2011

സുധാകരന്‍ സഖാവി ന്‍റെയും ബേബി സഖാവി ന്‍റെയും നിശ്ചയ ദാര്‍ത്യമാണ് എന്‍റെ സ്ഥാനര്‍ധിത്വം.സുധാകരന്‍ സഖാവും നാന്‍ ബേബി സഖാവും എന്നോട് പറഞ്ഞു ആരീഫിനെ സ്ഥാനാര്‍ഥി ആക്കിയാല്‍ ജയം ഉറപ്പ്.
           ടി വി യില്‍ സ്ഥാനാര്‍ഥി ലിസ്റ്റ് എഴുതി ക്കാണിച്ച പിറ്റേ ദിവസം ങ്ങാനി (സാഗരിക) എന്നെ ചേര്‍ത്തലയില്‍ വന്നു കൂട്ടിക്കൊണ്ടു പോയി.വൈറ്റില പ്രൈസ് ലെസ്സ് റ്റെക്സ് ടിലെസ് ഷോപ്പില്‍ നിന്നും നാല് ഷര്‍ട്ട് എടുപ്പിച്ചു.വീണ്ടും വണ്ടി എറണാകുളത്തേക്ക് ഫോടോഗ്രഫെര്‍ ബഹുലെയ ന്‍റെ അടുത്തേക്ക് .അവിടെ കൊണ്ട് പോയി കുറെ ഫോട്ടോസ് എടുപ്പിച്ചു.സാദാ പ്രിന്‍റു മായി പച്ച ക്കുതിര പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ----------------ന്‍റെ അടുത്തേക്ക്.അവിടെ ഡിസൈന്‍ ചെയ്ത പോസ്ടറുകള്‍ എനിക്ക് ആ വകയില്‍ നാലായിരം വോട്ടെങ്കിലും അധികം ലഭിക്കനിടയാക്കി.
           പിന്നെ വാശി ഏറിയ മത്സരം.ഞാന്‍ ആദ്യമായി സ്ഥാനര്‍ധിയായി മത്സരിച്ചപ്പോള്‍ (ജില്ല കൌന്‍സിലേക്ക്)എന്‍റെ വിജയത്തിനായി പരിശ്രെമിച്ച............. ഞാന്‍ ആരാധനയോടെ മാത്രം കണ്ടിരുന്ന............ ഗൌരിയമ്മയുമായുള്ള മത്സരം ...........എന്‍റെയും ഗൗരിയമ്മയുടെയും പോസ്റ്റര്‍ കണ്ടപ്പോള്‍ വികൃതി കുട്ടികള്‍ പറഞ്ഞു മമ്മൂട്ടിയും ഫിലോമിനയും തമ്മിലാണ് മത്സരമെന്ന് .........എന്നെ ഒരു എതിരാളിയായി പോലും ഗൗരിയമ്മ ഗൌരവമായി കണ്ടില്ല.
           പക്ഷെ എനിക്കുറപ്പായിരുന്നു ഞാന്‍ വിജയിക്കുമെന്ന്.അതായിരുന്നു എന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രം.
                          അതിനു പുറമേ ജോമോന്‍,സബീഷ് ഉണ്ണി കൃഷ്ണന്‍,ജയകൃഷ്ണaന്‍,ഫൈസല്‍,സന്തോഷ്‌,ഉദയന്‍,ഐസക്ക് തുടങ്ങി എന്നെ സ്നേഹിക്കുന്ന അനേകം പ്രവര്‍ത്തകര്‍ രാവും പകലും നടത്തിയ പ്രചാരണങ്ങള്‍ എല്ലാം ഒത്തുചേര്‍ന്നു വന്‍ വിജയം നേടി.
  തുടര്‍ന്നുള്ള പ്രവര്‍ത്തനം എന്‍റെ വെബ്സൈടിലേക്ക് കടന്നാല്‍ കാണാനാകും.ആകാശത്ത് മിന്നുന്ന എല്ലാ താരങ്ങളെയും അരൂര്‍ മണ്ഡലത്തിലെ ജനതയ്ക്ക് ഞാന്‍ പരിചയപ്പെടുത്തി.ആയിരത്തി തോള്ളയിരത്തി അമ്പതിഏഴു മുതല്‍ അരൂര്‍ മണ്ഡലത്തില്‍  നടത്തിയ വികസനത്തെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ചെയ്തു.ഇനി ഒരു പതിറ്റാണ്ട് കാലത്തേക്ക് ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി ഒന്നിന് പുറമേ ഒന്നായി നടപ്പാക്കാന്‍ ഉള്ള ആത്മാര്‍തമായ സ്രെമം തുടരുന്നു.അപൂര്‍വ്വം ചില അസൂയാലുക്കള്‍ ഒഴികെ ജനതയുടെ മുഴുവന്‍ സ്നേഹ വായ്പുകള്‍ ഞാന്‍ ശെരിക്കും ആസ്വദിക്കുന്നു.എനിക്ക് സന്തോഷമുണ്ട് ഈ അരൂരിന്‍റെ അരുമയായി മാറാന്‍ കഴിയുന്നതില്‍...................... .................................................................................


Friday, February 11, 2011

സ്ഥാനാര്‍ ധിത്വം കഴിക്കനിടയയത് ഉണ്ണികൃഷ്ണന്‍ ന്‍റെ സമര്‍ത്ഥമായ ഇടപെടലും കെ പ്രസാദി ന്‍റെ സഹായവും കൊണ്ടാണ്.അതിനിടയില്‍ ഡി വൈ എഫ് ഐ മണ്ഡലം എരിയ പ്രസിടന്ടായി. ഞാന്‍ എല്‍ എല്‍ ബി എല്ലാം കഴിഞ്ഞു ചേര്‍ത്തല കോടതിയില്‍ അഡ്വ. മജീദ്‌ സാറിന്‍റെ ജൂനിയര്‍ ആയി ജീവിതം ആരംഭിച്ചു.ഇതിനിടയില്‍ ഡോ.ഷഹനസിനെ കല്യാണം കഴിച്ചു.തുടര്‍ന്ന് പാര്‍ട്ടി ക്കുള്ളിലെ അതി ശ്രെധേയമായ വിഭാഗീയ അന്തരീക്ഷത്തില്‍ പാര്‍ട്ടി എരിയ സെക്രടറി ആയി.ആയിരത്തി തോള്ളയിരതി തൊണ്ണൂറ്റി ആറില്‍ മുന്‍ പറ്റി ഡി സി യിലും അംഗമായി.മികച്ച എരിയ സെക്രടറി എന്ന നിലയില്‍ ഏവരാലും പ്രേശംസിക്കപ്പെട്ടു.എരിയ കമ്മറ്റി ഓഫീസിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്ലൊരു ഓഫിസ് ഉണ്ടാക്കാന്‍ കഴിവ് മുഴുവനും എന്നിലെല്‍പ്പിച്ചു.ആ സമയത്ത് ഒരു നിയോഗം പോലെ സ.എം എ ബേബി പാര്‍ട്ടിയുടെ ആലപ്പുഴ ജില്ല സെക്രടറി ആയി വന്നു.അദ്ദേഹമാണ് എന്‍റെ കഴിവുകള്‍ കണ്ടെത്തിയതും മനസ്സിലാക്കിയതും.തുടര്‍ന്നു പാര്‍ട്ടി ജില്ല സെക്രടറി ആയിരുന്ന ജി സുധാകരന്‍ എന്നെ അരൂരിലെ സ്ഥാനര്ധിയക്കാന്‍ അടിയുറച്ചു  നിശ്യയിച്ചു.ഒട്ടേറെ എനിക്ക് കഷ്ടം അതിലേറെ വേദനകളും അനുഭവങ്ങളും എല്ലാം ഉണ്ടായിട്ടും 

Thursday, February 10, 2011

ഒന്നാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ ആണ് ആദ്യ മത്സരം.അരൂക്കുടി ജില്ല  കൌണ്‍സില്‍  ഡിവിഷനില്‍ നിന്നും ,അരൂക്കുടി ,പാനവള്ളി,പെരുമ്പളം എന്നീ മൂന്നു പഞ്ചായത്ത് ചേരുന്ന ഡിവിഷനില്‍ നിന്നും ഏറ്റവും സീനിയര്‍ നേതാവായിരുന്ന കെ സി അശ്രപാനികലുംയി മത്സരിച്ചു.മൂവായിരത്തി എഴുന്നൂറ് വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഞാന്‍ ഉജ്ജ്വല വിജയം നേടി.
ഹോസ്ടലില്‍ ഞാനും റെഹിമും താമസിച്ചു പഠിച്ചു.മൂന്നു വര്‍ഷത്തെയും പരീക്ഷകള്‍ എല്ലാം കൂടി ഒന്നിച്ചെഴുതി കഷ്ടിച്ച് ഫസ്റ്റ് ക്ലാസ് മാര്‍ക്കില്‍ ബി എസ് സി സുവോളജി പാസ്സായി.ഷൈലജ എന്ന സഹപാടി എന്‍റെ രേകൊര്‍ഡുകള്‍ എഴുതി സഹായിച്ചു.അതിനിടയില്‍ കാമ്പസ്സില്‍ മൊട്ടിട്ട പ്രണയം മൂലം പ്രേമിച്ച പെണ്ണിനെ കല്യാണം കഴിക്കാന്‍ ഒരു ജോലി തേടി നെട്ടോട്ടമായി.വീട്ടുകാര്‍ എന്നെ രൈബാന്‍ ഹോടലിലെ ആക്കി.അവിടെ ഇരുപത്തിയേഴു ദിവസം ജോലി ചെയ്തു.അതും എനിക്ക് മടുത്തു.വീണ്ടും ഞാന്‍ രാഷ്ട്രീയത്തിലേക്ക്....പിന്നെ തുടര്‍ന്ന് എല്‍ എല്‍ ബി ക്ക് തിരുവനന്തപുരം ലോ കോളജില്‍ ചേര്‍ന്നു.അവിടെ അഡ്മിഷന്‍ വാങ്ങി തന്നത് ജില്ല സെക്രടറി കെ കെ ചെല്ലപ്പന്‍ ആയിരുന്നു.എസ് രാമചന്ദ്രന്‍ പിള്ളയുടെ പ്രത്യേക ശുപാര്‍ശ പ്രകാരമായിരുന്നു.
മകനെ കാണാത്ത വിഷമത്തില്‍ എന്നെ അന്വേഷിച്ചു എന്‍റെ ബാപ്പ കൊല്ലത്ത് വന്നതും എല്ലാം ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.
          പിന്നെ മാഗസിന്‍ പ്രസിദ്ധീകരിച്ചു.പരസ്യ തുക കല്ലെക്റ്റ് ചെയ്യുന്നതിനുള്ള പ്രയാസം....എല്ലാം പ്ര്യെത്യേകമായൊരു അനുഭവം തന്നെ ആയിരുന്നു.
                            തുടര്‍ന്ന് നൈനടീന്‍എഇടി സിക്സില്‍  ഞാന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചു.നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു.മികച്ച കലാലയ യൂണിയന്‍ പ്രവര്‍ ത്തനം ആയിരുന്നു.ഗുരു നിത്യ ചൈതന്യ യെതിയെയും ബിഷപ്‌ പൗലോസ്‌ മാര്‍ പൌലൊസിനെയും കാര്ടൂനിസ്റ്റ് യേശുദാസിനെയും എല്ലാം പങ്കെടുപ്പിച്ച ഒട്ടേറെ വ്യെത്യസ്തമായ പരുപാടികള്‍.
              അവസാനവര്‍ഷം പരീക്ഷ എഴുതുവാന്‍ പരുപാടി ഇല്ലായിരുന്നു എനിക്ക്.കാരണം രണ്ടാം വര്ഷം പരീക്ഷ എഴുതാതിരുന്നതുകൊണ്ട് ഒന്നാം വര്ഷം കിട്ടിയ എല്ലാ മാര്‍ക്കും പോയി.ഇനി മൂന്നാം വര്‍ഷതെതും കൂടി ഒരുമിച്ച്ചെഴുതനം. ദിവസം പോലും അവസാന വര്ഷം ക്ലാസ്സില്‍ കയറിയിട്ടില്ല.അപൂര്‍വ്വം  ചില പ്രാക്ടിക്കല്‍ ക്ലാസ്സുകളില്‍ മാത്രം കയറി,സുവോളജി,ബോട്ടണി,കെമിസ്ട്രി....പ്രാക്ടിക്കല്‍ ബുക്ക് ശരിയാക്കിയിട്ടില്ല.അതുകൊണ്ട്‌ അതിന്‍റെ മാര്‍ക്കും പോകും.

Wednesday, February 9, 2011

ഡിഗ്രീ ഒന്നംവര്‍ഷം സുവോളജിയുടെ റിസള്‍ട്ട് വന്നപ്പോള്‍ സുവോളജി ഡിഗ്രീ വിഭാഗത്തില്‍ കേരള യുനിവേര്സിടിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിയ മൂന്നാമത്തെ റാങ്ക് കാരനായിരുന്നു ഞാന്‍.സുവോളജിക്ക് എഇടി ഫൈവ് പെര്സേന്റെജ്,കെമിസ്ട്രി ക്ക് എഇടി ഫോര്‍ ,ബോട്ടനിക്ക് സെവേന്ടി സെവേനുംയിരുന്നു.പ്രിന്‍സിപല്‍ രാമചന്ദ്രന്‍ സര്‍ സുവോളജി പ്രൊഫസര്‍ കൂടിയായിര്‍ന്നു.സര്‍ എന്നെ പ്രത്യേകം വിളിച്ചു അഭിനന്ദിച്ചു.എനിക്ക് കോളേജിലെ പ്രത്യേകമായ ചടങ്ങില്‍ വെച്ച് മികച്ച പഠനത്തിനുള്ള പ്രോഫിഷിഎന്സി സേര്‍ടിഫികറ്റ് നല്‍കി.ഈ കോളേജില്‍ നിന്നും ഒരുറാങ്ക് വാങ്ങി തരണമെന്ന് സര്‍ ഉപദേശിച്ചു.അതാണ് ഞാന്‍ മാഗസിന്‍ എഡിറ്റര്‍ കളിച്ചു കളഞ്ഞു കുളിച്ചത്.അന്ന് ഞാന്‍ പഠനത്തില്‍ കാണിച്ച വാശി തുടര്‍ന്നെങ്കില്‍  എന്നേ ഞാനൊരു സര്‍കാര്‍ ഉദ്യോഗസ്ടനായേനെ.
       മാഗസിന്‍ പ്രിന്‍റ് ചെയ്യാനായി കൊല്ലത്തെ അക്ഷയ പ്രസ്സിലെ സിമെന്റു തറയില്‍.............പിന്നെ അവിടെ  നിന്നും കൊല്ലം ചവറയില്‍ ഷാന്‍ എന്നു വിളിക്കുന്ന ഷാനവാസിന്റെ വീട്ടില്‍ മാസങ്ങളോളം താമസിച്ചു.